Headlines
Loading...
രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി; 22കാരി അറസ്റ്റില്‍

രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി; 22കാരി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പകര്‍ത്തിയത്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. 

കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിച്ചത്‌. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു
അന്വേഷിക്കുന്നു.

26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഭര്‍ത്താവുമായി തെറ്റിയതിന് പിന്നാലെ വീട്ടിലേക്ക് പോയ യുവതി കുഞ്ഞിനെ മര്‍ദ്ദിക്കുന്ന വീഡിയോ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ നാല് വീഡിയോ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു. അതേസമയം യുവതിയില്‍നിന്ന് വടിവഴകന്‍ വിവാഹമോചനം തേടിയതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.