
kollam
അഴീക്കലിൽ വള്ളം മറിഞ്ഞ് 4 മത്സ്യ തൊഴിലാളികൾ മരിച്ചു; 12 പേരെ കരയ്ക്കെത്തിച്ചു
കൊല്ലം അഴീക്കലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് നാല് തൊഴിലാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 12 പേരെ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചതായിട്ടാണ് വിവരം. സുനിൽ ദത്ത്, സുമദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്കപ്പൻ, ശികുമാർ എന്നിവർ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കൽ സ്വദേശിയാണ് സുനിൽ ദത്ത്.
അരീക്കലിൽ നിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദുരത്ത് വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാലവസ്ഥയും പ്രതികൂലമായിരുന്നില്ലെന്നാണ് വിവരം. അപ്രതീക്ഷിതമായ തിരമാലയുണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. തിരമാലയില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിലൊരാളുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടം നടന്നയുടൻ അഞ്ച് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിൽ 8 പേരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മറിഞ്ഞ സ്റ്റോർ വള്ളം ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.