Headlines
Loading...
ആറ്റിങ്ങൽ സംഭവം; 'പിങ്ക് പോലീസുകാരിക്ക് പെരുമാറ്റം പഠിപ്പിക്കാൻ ഡിജിപി നിർദേശം', 15 ദിവസത്തെ നല്ല നടപ്പ്

ആറ്റിങ്ങൽ സംഭവം; 'പിങ്ക് പോലീസുകാരിക്ക് പെരുമാറ്റം പഠിപ്പിക്കാൻ ഡിജിപി നിർദേശം', 15 ദിവസത്തെ നല്ല നടപ്പ്

തിരുവനന്തപുരം:മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളിൽ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിൻറെ നിർദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും, മൂന്നാം ക്ലാസുകാരി മകളേയും ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയായ രജിത പരസ്യമായി വിചാരണ ചെയ്തത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തി. ഇതോടെയാണ് രജിതയെ പിങ്ക് പൊലീസിൽ നിന്ന് കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിൻ്റെ നിർദേശപ്രകാരം, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗരുഡിനാണ് ഉത്തരവിറക്കിയത്.

ഇവർ 15 ദിവസത്തെ പരിശീലനം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റമാരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, പോലീസ് ഉദ്യോഗസ്ഥ ക്ഷമ ചോദിക്കണമായിരുന്നുവെന്നും, അതുണ്ടായില്ലെന്നും ഉത്തരവിൽ പറയുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.