
kerala
'നാളെ രാവിലെ എട്ട് മണിക്ക് മുന്‍പ് നിര്‍ണായക നീക്കം, ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കാം'
നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക നീക്കമുണ്ടായേക്കും. സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഇക്കാര്യം പറഞ്ഞത്. 'വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും. അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിര്‍ണായക നീക്കമാവാം. നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ഞാനറിയുന്നത്. അതെന്തായാലും ഇന്നുണ്ടാവും. ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അൽപ്പം മുൻപ് പൂർത്തിയായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.അതേസമയം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാനുണ്ട്. ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ദിനം തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദിലീപുമായി വർഷങ്ങളുടെ അടുപ്പമുള്ള വ്യാസനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടി വിളിച്ചതാണെന്ന് വ്യാസൻ എടവനക്കാട് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ പറഞ്ഞു.
കേസിലെ പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അനൂപും ബാലചന്ദ്രനും ഗ്രാൻറ് പിച്ചേഴ്സിൽ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാൽ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്ന് ദിലീപിൻ്റെ മൊഴി. അതേസമയം ചോദ്യം ചെയ്താൽ പൂർത്തീകരിച്ച ശേഷം ആയിരിക്കും കസ്റ്റഡിയിൽ വേണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നും എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കികഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ദിലീപ് നായകമായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാർ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നൽകി.
സിനിമയിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയിൽ നിന്നും ആദ്യം പിൻമാറിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തിൽ റാഫിയുടെ മൊഴി നിർണായകമാവും.പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റൽ തെളിവിൽ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.