Headlines
Loading...
'പറഞ്ഞത് മാറ്റിപ്പറയില്ല'; ഷുക്കൂര്‍ വധക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഉറച്ച് അഭിഭാഷകനായ ടിപി ഹരീന്ദ്രന്‍

'പറഞ്ഞത് മാറ്റിപ്പറയില്ല'; ഷുക്കൂര്‍ വധക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഉറച്ച് അഭിഭാഷകനായ ടിപി ഹരീന്ദ്രന്‍

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഉറച്ച് അഭിഭാഷകനായ ടിപി ഹരീന്ദ്രന്‍. കുഞ്ഞാലിക്കുട്ടി നടപടി സ്വീകരിച്ചാല്‍ നിയമപരമായി തന്നെ നേരിടും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയിലാണ് പൊലീസ് നിയമോപദേശം തേടിയത്. കുഞ്ഞാലിക്കുട്ടി വിളിച്ച് പറഞ്ഞതെന്നും കേട്ടിട്ടില്ല. ഉദ്യോഗസ്ഥന്‍ തന്നെയാണ് തന്നോട് വിവരം പറഞ്ഞത്. പറഞ്ഞ കാര്യം താനൊരിക്കലും മാറ്റി പറയില്ലെന്നും ഹരീന്ദ്രന്‍ പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണെന്നാണ് ഹരീന്ദ്രന്‍ പറഞ്ഞത്. കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടുവെന്നാണ് ഹരീന്ദ്രന്‍ വെളിപ്പെടുത്തിയത്. അതേസമയം, ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിഎംഎ സലാം പ്രതികരിച്ചു. വിഷയത്തില്‍ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും പിഎംഎ സലാം പറഞ്ഞു.

പിഎംഎ സലാം പറഞ്ഞത്: ''വ്യാജ ആരോപണങ്ങളാണ് അഭിഭാഷകന്‍ നടത്തിയത്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. എന്തുകൊണ്ട് 12 വര്‍ഷം അദ്ദേഹമിത് പറയാതെ ഇരുന്നു. ആരോപണത്തിന് പിന്നില്‍ മുസ്ലീംലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമം തന്നെയാണ്. ഇതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകും. ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരാതി കൊടുത്ത് കഴിഞ്ഞു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും എവിടെ നിന്നാണ് അത് ആരംഭിച്ചതെന്നും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗിന് വിശ്രമമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നില്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരും. ഗൂഢാലോചന യുഡിഎഫിന് അകത്തോ പുറത്തോ എന്ന് അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതാണ്. വിഷയം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല