Headlines
Loading...
'മുഖ്യമന്ത്രിയുടെ ഇടപെടല്‍'; അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉടന്‍ നാട്ടിലേക്ക് പുറപ്പെടുമെന്ന് സൂചന

'മുഖ്യമന്ത്രിയുടെ ഇടപെടല്‍'; അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉടന്‍ നാട്ടിലേക്ക് പുറപ്പെടുമെന്ന് സൂചന

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 40 മലയാളികള്‍ കേരളത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി. അഫ്ഗാനിലെ ഒരു അമേരിക്കന്‍ കമ്പനിയിലെ ജീവനക്കാരായി പ്രവര്‍ത്തിച്ചു പോന്നിരുന്ന ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. നേരത്തെ കാബൂളില്‍ കുടങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നോര്‍ക്ക കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് നോര്‍ക്ക ഇത്തരമൊരു നീക്കം നടത്തിയത്. കാബൂളില്‍ 36 മലയാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം അഫഗാനിസ്ഥാനില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിനിടെ അഫാഗിനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രണ്ടാമത്തെ വ്യോമസേന വിമാനം കാബൂളിലെത്തി. ഒരു വിമാനം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വ്യോമസേനയുടെ വലിയ വിമാനങ്ങളിലൊന്നായ സി17 ഗ്ലോബല്‍മാസ്റ്റര്‍ കാബൂളിലെത്തിയത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും നാട്ടിലെത്തിക്കാനാണ് വ്യോമസേനയുടെ നീക്കം. എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാനുള്ളത്.