entertainment desk
HBD Dulquer Salmaan | മലയാളത്തിന്റെ കുഞ്ഞിക്കക്ക് ഇന്ന് 35-ാം ജന്മദിനം

- പ്രിയ താരം മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ നിന്നു മാറി സ്വാഭാവികത തുളുമ്പുന്ന അഭിനയ മികവിലൂടെ ചലച്ചിത്ര രംഗത്ത് സ്വന്തം ഇരിപ്പിടം ഒരുക്കാൻ ദുൽഖറിനായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകൾ ദുൽഖറിന്റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

- നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്‍റെയും മകനായി 1986 ജൂലൈ 28ന് കൊച്ചിയില്‍ ജനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക കാര്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫിനാന്‍സ് കമ്പനിയിലെ ജോലിയുമായി കുറച്ചു കാലം ദുബായിലായിരുന്നു.

- പിന്നീട് 2010 ലാണ് മുംബൈയിലെ ബേരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ജോയിന്‍ ചെയ്തത്. 2012ലാണ് അമാൽ സൂഫിയയെ വിവാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിന് മകൾ മറിയം അമീറ സൽമാൻ പിറന്നു.

- 2012-ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ദുൽഖറിന്‍റെ പ്രവേശനം. ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ദുൽഖറിന്. ഒൻപത് വര്‍ഷത്തിനിടയിൽ പിന്നീട് ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ, പറവ, മഹാനടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

- ചാര്‍ളിയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. കാർവാൻ, ദ സോയ ഫാക്ടർ എന്നീ ഹിന്ദി ചിത്രങ്ങളിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്. സല്യൂട്ട്, കുറുപ്പ്, ലവ് ഇന്‍ അന്‍ജെഗോ, ഹേ സിനാമിക, എന്നീ ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

- വാഹനക്കമ്പത്തിൽ മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വ്യത്യസ്തമായ അഭിരുചിക്കുടമയാണ് ദുൽക്കർ സൽമാൻ. ബൈക്കുകളുടെയും കാറുകളുടെയും ഒരു ശേഖരം തന്നെയുണ്ട് താരത്തിന്. ഒരു വണ്ടിപ്രാന്തൻ ആവുമ്പോൾ പിന്നെ യാത്രകൾ വീക്നെസ് ആവുമല്ലോ. അത്തരത്തിൽ യാത്രകളുടെ ചിത്രങ്ങളും ദുൽഖർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.