
സംസ്ഥാനത്ത് പുലര്‍ച്ചെ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ നാലുമരണം. കൊല്ലത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ചായിരുന്നു രണ്ടുമരണം
കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ്, പേരയം മുളവന സ്വദേശി ആഗ്നൽ സ്‌റ്റീഫൻ എന്നിവരാണ് കാര്‍ മരത്തിലിടിച്ച് മരിച്ചത്. പെരുമ്പുഴ സൊസൈറ്റി മുക്കിൽ പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പുതിയാപ്പ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു കൊയിലാണ്ടി കാട്ടിലപീടികയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് രണ്ടുപേര്‍ മരിച്ചത്. വടകര കുര്യാടി സ്വദേശികളായ അശ്വിൻ,ദീക്ഷിത് എന്നിവരാണ് മരിച്ചത്. ഇരുവരും 18,19 വയസുകാരാണ്. ഒരേ ദിശയിൽ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അശ്വിൻ തൽക്ഷണം മരിച്ചു. ദീക്ഷിതിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.