Headlines
Loading...
'പരാതി പറയാന്‍ വിളിച്ചപ്പോള്‍ മോശമായി പെരുമാറി'; പൊലീസിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

'പരാതി പറയാന്‍ വിളിച്ചപ്പോള്‍ മോശമായി പെരുമാറി'; പൊലീസിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

പൊലീസിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഒരു യുവതിയുടെ പരാതി പറയാന്‍ വിളിച്ച തനിക്ക് ശംഖുമുഖം അസി.കമ്മീഷണറില്‍ നിന്നും ഉണ്ടായത് വളരെ മോശം പ്രതികരണമാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് ഈ അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന ആശങ്കയും ശ്രീലേഖ പങ്കുവെയ്ക്കുന്നുണ്ട്. എന്തുകൊണ്ടാണ് പൊലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? എന്ന ചോദ്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ചോദിച്ചു.

കടുത്ത പീഡനങ്ങള്‍ നേരിട്ട ഒരു യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് അസി.കമ്മീഷണറെ വിളിച്ചത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ത്. 'വലിയതുറ പൊലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പൊലീസുകാര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി എന്നോട് ആവശ്യപ്പെട്ടു.', ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ ഫോണ്‍ എടുത്തില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാമെന്നും ശ്രീലേഖ വ്യക്തമാക്കി. ആ യുവതിയുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും മുന്‍ ഡിജിപി തന്റെ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറില്‍ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ തിരുവനന്തപുരം ശംഖുമുഖം എസിപിയെ വിളിച്ചത്. ലിജി എന്ന യുവതി എന്നെ സഹായം തേടി വിളിച്ചിരുന്നു. പല സ്ത്രീകളേയും പോലെ ഏകദേശം ആത്മഹത്യയുടെ വക്കില്‍ തന്നെയായിരുന്നു അവള്‍.കടുത്ത പീഡനങ്ങളാണ് അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. വലിയതുറ പൊലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പൊലീസ് ഓഫീസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയണം എന്നാണ് പൊലീസുകാര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ അപമര്യദയോടുകൂടിയാണ പെരുമാറിയത് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി ആവശ്യപ്പെട്ടു.എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ ഫോണ്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു മെസേജ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം. പാവം ലിജി. അവളുടെ കാര്യം ഓര്‍ത്താണ് എന്റെ ആശങ്ക.
എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡിജിപി ഇന്നലെ ഒരു യോഗം വിളിച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊതുജനങ്ങളോട് സൗഹാര്‍ദ്ദപരമായി പെരുമാറണം എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞത്. ഒരു പരാതി പറയാന്‍ വിളിച്ച റിട്ടയേര്‍ഡ് ഡിജിപിയോട് ഇങ്ങനെയാണ് എസിപി പെരുമാറുന്നതെങ്കില്‍, സാധാരണക്കാരോട് അവരുടെ പെരുമാറ്റം ഒന്ന് ആലോചിച്ചു നോക്കൂ?? ആരാണ് ഇവിടെ ഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നത്??