Headlines
Loading...
പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റോ? 'ഇഎംഎസ് മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്; മറുപടിയുമായി  എം.കെ മുനീർ

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റോ? 'ഇഎംഎസ് മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്; മറുപടിയുമായി എം.കെ മുനീർ


തിരുവനന്തപുരം: മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണോ എന്നു ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ലീഗ് എംഎല്‍എ എം.കെ. മുനീര്‍. ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ആണോ എന്നു ചോദിച്ച പിണറായിയോട് ഞങ്ങള്‍ക്കു ചോദിക്കാനുള്ളത് താങ്കള്‍ കമ്മ്യൂണിസ്റ്റ് ആണോ എന്നാണ്. 

കമ്യൂണിസത്തിന്റെ നിര്‍വചനങ്ങളില്‍ നിന്ന് പിണറായി കമ്യൂണിസ്റ്റ് അല്ലെന്നാണ് ഞങ്ങളും സിപിഎം അണികളും വിശ്വസിക്കുന്നതെന്നും മുനീര്‍. ലീഗ് രാഷ്ട്രീയ പ്രസ്ഥാനം തന്നെയാണ്.  ലീഗിന്റെ മഹാസമ്മേളനം കണ്ട മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രാന്തി ആണ്. ലീഗ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് എകെജി സെന്ററില്‍ നിന്നുള്ള തിട്ടൂരം വേണ്ടെന്നും മുനീര്‍.

ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി പരിഗണിച്ചത്'; എംഎം മണി
ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണെന്ന് പരിഹസിച്ച അദ്ദേഹം പറഞ്ഞതൊന്നും ചെയ്യാത്ത ആളാണ് പിണറായി വിജയന്‍ എന്നും മുനീര്‍ കുറ്റപ്പെടുത്തി. പറഞ്ഞതൊന്നും ചെയ്യാത്ത ആളാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ലീഗിന് ബോധ്യം ഇല്ലാത്തത്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും എംകെ മുനീര്‍ ഓര്‍മ്മിപ്പിച്ചു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗ് പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അത് ചെയ്ത് കാണിക്കാമെന്നും ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗ് തന്നെ തീരുമാനിക്കണം. വഖഫ് വിഷയത്തില്‍ മതസംഘടനകള്‍ക്ക് എല്ലാം മനസ്സിലായി. ലീഗുകാര്‍ക്ക് മാത്രമാണ് മനസ്സിവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡിലെ പിഎസ് സി നിയമനം കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. അന്ന് ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ യുഡിഎഫ് ബിജെപി കൂട്ടികെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും വികസന പദ്ധതികളെല്ലാം എതിര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.