Headlines
Loading...
കൊവിഡ് മരണം; സര്‍ക്കാരിനു മുന്നില്‍ അപ്പീല്‍ പ്രളയം, മരണ കണക്കുകള്‍ ഇനിയും കൂടും

കൊവിഡ് മരണം; സര്‍ക്കാരിനു മുന്നില്‍ അപ്പീല്‍ പ്രളയം, മരണ കണക്കുകള്‍ ഇനിയും കൂടും

കൊവിഡ് മരണത്തിലെ നഷ്ടപരിഹാരത്തിനായി സര്‍ക്കാരിന് മുന്നില്‍ അപ്പീലുകളുടെ പ്രളയം. 20,201 പേരാണ് ആവശ്യവുമായി സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്തുള്ളവരാണ് അപ്പീലുമായി സമീപിച്ചിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 32,734 കൊവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.16,426 അപേക്ഷകളാണ് ഇനി പരിഗണനയിലുള്ളത്.

കൂടുതല്‍ അപ്പീലുകള്‍ എത്തിയ സാഹചര്യത്തില്‍ കൊവിഡ് മരണ കണക്കുകളുടെ എണ്ണം ഇനിയും കൂടിയേക്കാനാണ് സാധ്യത. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. 

ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്‌സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു,