
covid update
ഉദുമയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി: നാലാംവാതുക്കൽ ഏഴാം വാർഡ് അടക്കമുള്ള വാർഡുകളിലെ കണ്ടോൺമെൻ്റെ സോണുകൾ പോലീസ് അടച്ചു
ഉദുമ: നാലാംവാതുക്കൽ അടക്കമുള്ള സ്ഥലങ്ങളിൽ കണ്ടോൺമെൻ്റെ സോണുകൾ പോലീസ് അടച്ചു. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് പോലീസിൻറെ നടപടി. നാട്ടുകാരുടെ സഹായത്തോടെയാണ് മേൽപ്പറമ്പ് പോലീസ് റോഡുകൾ അടച്ചത്. ഗ്രാമപഞ്ചായത്തിൽ എൺപതിലധികം കോവിഡ് രോഗികൾ ഉള്ളത്. ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചത് 2 6 7 തുടങ്ങിയ വാർഡുകളിലാണ്. ഇതുകൂടി കണക്കിലെടുത്താണ് പോലീസ് കണ്ടെയ്നമെൻറ് സോൺ പോലീസ് അടച്ചത്.
നിയന്ത്രണങ്ങൾ കർശനമാക്കും
ദിവസങ്ങള്‍ പിന്നിടും തോറും തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗവ്യാപനത്തിനു തടയിടാന്‍ മുഴുവന്‍ തദ്ദേശ വാസികളും പൂര്‍ണമായും സഹകരിക്കണമെന്നും, പഞ്ചായത്തിനകത്തെ മുഴുവന്‍ പിരപാടികളും നീട്ടി വെച്ച് സഹകരിക്കമണെന്നും ഉദുമ ഗ്രാമപഞ്ചായത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിവാഹമടക്കമുള്ള പൊതു പരിപാടികള്‍ക്കും ഇതു ബാധമകമാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. രോഗികളുടെ എണ്ണം ദിനംപ്രതി അധികരിച്ചു വരുന്നു. രോഗ വ്യാപനത്തിനു നിയന്ത്രണം വരുന്നതു വരേയും, അല്ലാത്ത പക്ഷം ചുരുങ്ങിയത് മൂന്നാഴ്ചത്തേക്കെങ്കിലും വിവാഹവും ഗൃഹപ്രവേശനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചടങ്ങുകളും നീട്ടിവെച്ച് സഹകരിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഇതിനായി പഞ്ചായത്ത് വാര്‍ഡു തല ജാഗ്രതാ സമിതികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, വിദഗ്ദ സമിതി മുന്നോട്ടു വെക്കുന്നവ നടപ്പിലാക്കാന്‍ ഗ്രാമതല ജാഗ്രതാ സമിതിയും, സന്നദ്ധപ്രവര്‍ത്തകരും മുന്നോട്ടു വരുമ്പോള്‍ ജനം അവരോട് സഹകരി്കണമെന്നും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അഭ്യര്‍ത്ഥിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ 3,5,8 വാര്‍ഡുകളെ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപീച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് മുഴുവന്‍ ജനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് മെഡിക്കള്‍ ഓഫിസാര്‍ ഡോ. മുഹമ്മദ് അഭ്യര്‍ത്ഥിച്ചു. കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ള സംഘടനകള്‍ അതിനു തയ്യാറാവുന്ന വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് വിവരങ്ങള്‍ പഞ്ചായത്തിന് കൈമാറണം.
യോഗത്തില്‍ പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീബി മാങ്ങാട്, സുധാകരന്‍, സൈനബ അബൂബക്കര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു