kerala
മലയാളം സര്‍വകലാശാലയിലെ എസ്എഫ്ഐ ജയം റദ്ദാക്കി; തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം malayalam
മലയാളം സർവ്വകലശാല യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് തിരിച്ചടി. മുഴുവൻ സിറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. മൂന്ന് എം.എസ്.എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ നാമനിർദ്ദേശപത്രികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കകം പുതിയ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.