ഡിആർഡിഒയുടെ പുതിയ കോവിഡ് മരുന്ന്, 2-ഡിജി ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഡ് പ്രതിരോധ മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി ആദ്യ ബാച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും ചേർന്ന് തിങ്കളാഴ്ച പുറത്തിറക്കി. കോവിഡ് വലിയ രീതിയിൽ ബാധിച്ച രോഗികളിൽ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ മേയ് ഒന്നിന് അംഗീകാരം നൽകിയിരുന്നു.
രൂപീകരണം
പ്രവർത്തിക്കുന്നത് എങ്ങനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായും അവർക്ക് അനുബന്ധ ഓക്സിജനെ ആശ്രയിക്കേണ്ടി വരുന്നത് കുറയുന്നതായും മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
ക്ലിനിക്കൽ ട്രയലുകൾ
കഴിഞ്ഞ മേയ് 2020ൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ കോവിഡ് രോഗികളിൽ നടത്താൻ അനുമതി നൽകിയിരുന്നു.
മേയ് മുതൽ ഒക്ടോബർ വരെ ഡിആർഡിഒയും അവരുടെ വ്യവസായ പങ്കാളികളായ ഡിആർഎലും ചേർന്ന് 110 രോഗികളിൽ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടത്തിയെന്ന് സർക്കാർ പറഞ്ഞു. ഇതിൽ ഫേസ് 2എ ആറ് ആശുപത്രികളിലും ഫേസ് 2ബി രാജ്യത്തെ 11 ആശുപത്രികളിലുമാണ് നടത്തിയത്.
രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളുടെ ഡാറ്റകളുടെ അടിസ്ഥാനത്തിൽ സർക്കാർ 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകി. 2020 ഡിസംബറിനും 2021 മാർച്ചിനും ഇടയിൽ അവസാന ഘട്ട ട്രയലുകൾ ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 കോവിഡ് ആശുപത്രികളിലെ 220 രോഗികളിൽ നടത്തിയെന്ന് സർക്കാർ പറഞ്ഞു.