
kerala
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം; പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണം,കാലതാമസം പാടില്ല; ഹൈക്കോടതി
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിദേശിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കെതിരെയും ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നല്കാൻ ഡി ജി പി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണമെന്നും കാലതാമസം പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശങ്ങൾ.