Headlines
Loading...
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ്; ‘ഐടി മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി, പ്രസ്താവന പിടിച്ചെടുത്ത് സഭാധ്യക്ഷനെതിരെ എറിഞ്ഞു’

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ്; ‘ഐടി മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി, പ്രസ്താവന പിടിച്ചെടുത്ത് സഭാധ്യക്ഷനെതിരെ എറിഞ്ഞു’

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പ്രക്ഷുബ്ദമായ പാര്‍ലമെന്റില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച ഐടി മന്ത്രി അശ്വനി കൂമാറിന്റെ പ്രസംഗത്തിനിടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എഴുതി തയ്യാറാക്കിയ പ്രസ്താവന ക്കാനായിരുന്നു മന്ത്രി അശ്വിനി വൈഷണവ് ശ്രമം നടത്തിയത്. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. മന്ത്രിയുടെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു.

ഇതിനിടെ, പ്രസ്താവന ചുരുക്കി അവതരിപ്പിച്ച അശ്വിനി വൈഷണവ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആവര്‍ത്തിക്കുകയുമാണ് ചെയ്തത്. ഇസ്രായേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി വീണ്ടും തള്ളി. പുറത്തുവരുന്നത് അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകളാണെന്നും ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പട്ട് പുറത്തുവരുന്നത് കെട്ടിച്ചമച്ച വാര്‍ത്തകളാണ്. അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തെ താറാടിക്കാനാണ് ശ്രമമെന്നും ഐടി മന്ത്രി ആവര്‍ത്തിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്നത് ഒട്ടും യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെഗാസസ് വിഷയത്തില്‍ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇരുസഭകളും പ്രക്ഷുബ്ദമാവുന്നത്. പെഗാസസ്, കര്‍ഷക പ്രശ്‌നങ്ങള്‍, മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌ക്കറിലെ ആദായനികുതി റെയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു പ്രതിഷേധങ്ങള്‍. പ്രതിഷേധത്തില്‍ മുങ്ങിയ സഭ പല പ്രവാശ്യം നിര്‍ത്തവയ്ക്കുന്ന നിലയുമുണ്ടായി.

കോണ്‍ഗ്രസ്സും ശിരോമണി അകാലിദള്‍ അംഗങ്ങളും കാര്‍ഷിക ബില്ലുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചപ്പോള്‍ സ്പീക്കറുടെ പോഡിയത്തിനടുത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയത് പെഗാസസ് വിഷയം തന്നെയായിരുന്നു. അതിനിടെ സര്‍ക്കാര്‍ എല്ലാകാര്യത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. പ്രമുഖ്യമാധ്യസ്ഥാപനമായ ദൈനിക് ഭാസ്‌ക്കറില്‍ നടന്ന ആദായനികുതി റെയ്ഡും പ്രതിപക്ഷം ആയുധമാക്കി. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പരിഹസിക്കുന്നുവെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. പെഗാസസില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം. അതിനിടെയാണ് പെഗാസസില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കാന്‍ മന്ത്രി അശ്വിനി വൈഷണവ് ശ്രമം നടത്തിയത്.