Headlines
Loading...
വടകര എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍

വടകര എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍

കോഴിക്കോട്: വടകര എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മജ്ബൂര്‍ ദുര്‍ഗ സ്വദേശി സുദീപ് വര്‍മയാണ് പിടിയിലായിരിക്കുന്നത്. നേരത്തേ വടകര സ്വദേശികളായ ജുബൈര്‍, ഷിബിന്‍ എന്നിവരില്‍ നിന്നു ലഭിച്ച തെളിവുകള്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുണ്ടാക്കിയ പ്രത്യേക സംഘം ഡല്‍ഹിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടകരയിലെ രണ്ട് എ.ടി.എം കൗണ്ടറുകളില്‍ സ്‌കിമ്മര്‍, ക്യാമറ എന്നിവ ഘടിപ്പിച്ച് ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിച്ച് ഇവര്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സമാനമായ 30 പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരുന്നത്. എ.ടി.എം കൗണ്ടറുകളില്‍ സ്‌കിമ്മറും ക്യാമറയും ഘടിപ്പിക്കുന്നയാളാണ് പിടിയിലായ സുദീപ് വര്‍മ. ഇന്ന് പുലര്‍ച്ചെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യക സംഘം ഇയാളെ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നത്.

വടകര സ്വദേശികളായ ജുബൈര്‍, ഷിബിന്‍ എന്നിവര്‍ അറസ്റ്റിലായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളിലാണ് ഉത്തരേന്ത്യന്‍ സ്വദേശികളെക്കുറിച്ച് സൂചന ലഭിച്ചത്. പിടികിട്ടാനുള്ള പ്രതികളാണ് പണം പിന്‍വലിക്കാനായി വിവിധ എടിഎമ്മുകളിലെത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റു രണ്ടു പ്രതികള പിടികൂടാന്‍ അന്വേഷണ സംഘത്തിലെ നാലു പേര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.