Headlines
Loading...
കോവിഡ് ജാഗ്രത: കേരളം  കൈവിടരുത്

കോവിഡ് ജാഗ്രത: കേരളം കൈവിടരുത്

കോവിഡ് പ്രതിരോധം ഇലക്ഷൻ കാരണം മന്ദഗതിയിൽ പുരോഗമിച്ചങ്കിലും ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് വരുന്ന കർശനമായ നിയന്ത്രണങ്ങൾ ചിലപ്പോൾ കേരളത്തിൻ്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഹാരമായേക്കാം. 

കേരളത്തിൽ പലയിടത്തും ഓക്സിജൻ ഇല്ലായ്മ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഡൽഹിയിലും യുപിയിലും ഉണ്ടായ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ കാരണം അവിടെ നൂറുകണക്കിന് ജീവനുുകൾ ദിവസവും പൊലിയുന്നു. കേരളത്തിലും ഈ ദുരവസ്ഥ വന്നുകൂടായ്കയില്ല. കേരളത്തിൽ കൊണ്ടുവരുന്ന പല നിയന്ത്രണങ്ങളും  അപകടത്തിലേക്ക് എത്തിക്കുന്നു. 
ഉദാ: ബാങ്കുകളുടെ സമയം ചുരുക്കി അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. കേരളമൊട്ടാകെ ബാങ്കുകളുടെ മുൻപിൽ ക്യൂവാണ് അനുഭവപ്പെടുന്നത്. അതോടൊപ്പം ബാങ്ക് ജീവനക്കാർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിക്കുന്നതും സാഹചര്യം ആശങ്കയിലാഴ്ത്തുന്നു. മുൻപ് കണ്ട പോലുള്ള നിസ്സാരമായ വൈറസ് അല്ല ഇപ്പോൾ ഉള്ളത്. വകഭേദം വന്ന കോവിഡ് മനുഷ്യശരീരത്തിൽ ശക്തമായി തന്നെ ബാധിക്കും. അത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

അതിനിടയിൽ ഇലക്ഷനും ഇലക്ഷൻ സമയത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ പിണറായി സർക്കാരും ആരോഗ്യവകുപ്പും കാണിച്ച് അനാസ്ഥ തന്നെയാണ് കേരളത്തിലേക്ക് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സഹായിച്ചത്. അതുകൊണ്ടുതന്നെയാണ് ജനങ്ങൾ ചോദിക്കുന്നത് ഞങ്ങൾ എന്തു ചെയ്തു? രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രവർത്തകരും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ തെരുവീഥികളിൽ പ്രസംഗത്തിലും ജാഥകളും നടത്തുമ്പോൾ കൊവിഡ് പ്രോട്ടോക്കോളുകൾ എവിടെ? അതിന് കൃത്യമായ ഉത്തരം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നൽകിയിട്ടില്ല! അങ്ങനെ പലതും ചോദ്യങ്ങൾ ഞങ്ങൾക്ക് ചോദിക്കാൻ

ഇവിടെ പ്രതിരോധങ്ങൾ കർശനമാക്കുക, കേന്ദ്ര ഗവൺമെൻറ് സൂചിപ്പിച്ചതുപോലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടിയ സ്ഥലങ്ങളിലോ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളല്ല ആവശ്യമുള്ളത് മറിച്ച് ലോക്കഡൗൺ തന്നെയാണ്. അതിന് ജില്ലാ ഭരണകൂടവും സംസ്ഥാന ഗവൺമെൻറ്  മുൻകൈയെടുത്തു കൊണ്ട് നടപ്പാക്കണം.
കേരളത്തിലെ ജനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകണം. ഡബിൾ മാസ്ക്കുകൾ അല്ലെങ്കിൽ N95 മാസ്ക്കുകൾ തന്നെ പരമാവധി ഉപയോഗിക്കണം. പരമാവധി വീടുകളിൽ തന്നെ നിന്നുകൊണ്ട് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ മാത്രം പുറത്തു പോവുക. പലവ്യഞ്ജന സാധനങ്ങൾ അടക്കം കടകളിൽനിന്ന് ഹോം ഡെലിവറിയായി വാങ്ങുക. തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങൾക്കു പ്രതിരോധത്തിന് ഭാഗമാകാൻ സാധിക്കും.

"ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്" എന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടും ഒപ്പം പലതരത്തിലുള്ള പാളിച്ചകൾ സംഭവിച്ച ഗവൺമെൻറ്നോടും ഞങ്ങൾ ഓർമിപ്പിക്കുന്നു.
-EDITORIAL
(Live today Malayalam)