Headlines
Loading...
കുലംകുത്തിയെന്ന് വിളിച്ച് ടിപിയുടെ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന് കൊലയാളി നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം: കെകെ രമ

കുലംകുത്തിയെന്ന് വിളിച്ച് ടിപിയുടെ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന് കൊലയാളി നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം: കെകെ രമ

ടിപി ചന്ദ്രശേഖരന്റെ ശബ്ദം വടകര മണ്ഡലത്തിലാകെ ഉയര്‍ന്നുകേള്‍ക്കുമെന്ന് ടിപി രക്തസാക്ഷി ദിനത്തില്‍ ആര്‍എംപി നേതാവും നിയുക്ത എംഎല്‍എയുമായ കെകെ രമ. എതിര്‍ രാഷ്ട്രീയത്തെ കൊല ചെയ്യാന്‍ കഴിയില്ലെന്ന് കേരള ജനത തെളിയിച്ച പൊതുസമൂഹം തെളിയിച്ച ചരിത്ര പ്രധാനമായ സന്ദര്‍ഭത്തിലാണ് രക്തസാക്ഷി ദിനം കടന്നുപോകുന്നതെന്ന് കെകെ രമ പറഞ്ഞു. വടകര നിയോജക മണ്ഡലത്തില്‍ നിന്ന് രമ വിജയതിന്റെ രണ്ടാം ദിവസമാണ് ടിപി ചന്ദ്രശേഖരന്റെ ഒന്‍പതാം രക്തസാക്ഷി ദിനം. ജീവനുള്ള ടിപിയാണ് വടകര മണ്ഡലത്തിലിപ്പോഴുള്ളതെന്ന് കെകെ രമ പറഞ്ഞു.

‘ഒന്‍പത്.വര്‍ഷത്തിനിപ്പുറം കേരള മനസാക്ഷി മറക്കാനാകാത്ത ദിനമാണ് ഇന്ന്. പൊറുക്കാനാകാത്ത കണക്കാണത്. കാല്ലപ്പെട്ട ടിപിയേക്കാള്‍ ഏറ്റവും ഭയപ്പെടേണ്ട ടിപി ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. കുലംകുത്തിയെന്ന് പറഞ്ഞ് ചന്ദ്രശേഖരനേയും ചന്ദ്രശേഖരന്റെ പാര്‍ട്ടിയേയും അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന് ഈ കൊലയാളി നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ദിനം കൂടിയാണിന്ന്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നയാള്‍ തിരിച്ചെത്തുമെന്ന ഉറപ്പിന് വേണ്ടിക്കൂടിയാണ് പോരാട്ടം’. കെകെ രമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.

‘വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്.ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി.’ എന്നായിരുന്നു വിജയത്തിന് ശേഷം രമയുടെ ആദ്യ പ്രതികരണം.