Headlines
Loading...
മണിപ്പൂരിനെ കേട്ട രാഹുലിന്‍റെ 'കൈ' പിടിച്ച് ജനങ്ങള്‍ manipur

മണിപ്പൂരിനെ കേട്ട രാഹുലിന്‍റെ 'കൈ' പിടിച്ച് ജനങ്ങള്‍ manipur

കലാപം തകര്‍ത്ത മണിപ്പൂരില്‍ കോണ്‍ഗ്രസ് നേടിയത് തകര്‍പ്പന്‍ ജയം.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പാര്‍ട്ടി ശക്തമായ തിരിച്ചുവരവ് നടത്തി. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയുടെ വിജയമായാണ് കോണ്‍ഗ്രസ്  ഇതിനെ കാണുന്നത്.  മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴാണ് 2023 ജൂലൈയില്‍ രാഹുല്‍ ഗാന്ധി ഇംഫാലില്‍ വിമാനമിറങ്ങിയത്.  ചുരാചന്ദ്പൂരിലെ കുക്കി മേഖലകളിലേക്കുള്ള കോണ്‍ഗ്രസ് നേതാവിന്‍റെ യാത്ര പൊലീസ് തടഞ്ഞെങ്കിലും അദ്ദേഹം പിന്‍മാറിയില്ല.    

സംഘര്‍ഷഭരിതമായ താഴ് വരയില്‍ മെയ്തെയ് സ്ത്രീകളും അദ്ദേഹത്തെ ജയ് വിളികളോടെ എതിരേറ്റു. രാഷ്ട്രീയ വിമര്‍ശനങ്ങളൊന്നും ഉന്നയിക്കാതെ സമാധാന ആഹ്വാനം നടത്തി രാഹുല്‍ഗാന്ധി മടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിന്‍റെ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങിയതും മണിപ്പൂരില്‍ നിന്ന്. ഫലം വന്നപ്പോള്‍ മണിപ്പൂരിലെ എന്‍ഡിഎയുടെ രണ്ട് സിറ്റിങ് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അട്ടിമറി ജയം നേടി. അസമിലെ ദുബ്രിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഖീബുല്‍ ഹുസൈന്‍റെ ഭൂരിപക്ഷം 10 ലക്ഷത്തിലേറെയാണ്.  അസമിലെ ജോര്‍ഹട്ടില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്തുവില കൊടുത്തും തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ഗൗരവ് ഗോഗോയുടെത് തിളക്കമാര്‍ന്ന വിജയം.   നാഗാലാന്‍ഡിലും മേഘാലയയിലും എന്‍ഡിഎ സഖ്യകക്ഷികളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മലര്‍ത്തിയടിച്ചു. നാഗാലാന്‍ഡില്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച സ്ഥാനാര്‍ഥി  ജയിച്ചത് 20 വര്‍ഷങ്ങള്‍ക്കുശേഷം