ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലുണ്ടായ പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. 30 പേരെ കാണാനില്ല. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തമിഴ്നാടിനും ആന്ധ്രാ പ്രദേശിനു ഇടയിൽ വെള്ളിയാഴ്ച പുലർച്ചെ തീരം കടന്നതിനത്തുടർന്നാണ് ആന്ധ്രാ പ്രദേശിൽ കനത്ത മഴ പെയ്തത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംസ്ഥാനത്ത് രക്ഷാ പ്രവർത്തനത്തിനുണ്ട്. മഴ ബാധിച്ച ജില്ലകളിലെ കലക്ടർമാരുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡി വീഡിയോ കോൺഫറൻസ് നടത്തി.
തിരുമല വെങ്കിടേശ ക്ഷേത്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറു കണക്കിന് തീർത്ഥാടകർ കുടുങ്ങി. തിരുമല മലനിരകളിലെ പ്രധാന ക്ഷേത്രത്തോട് ചേർന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി മലനിരകളിലെ രം വീണ് ഗതാഗതവും തടസ്സപ്പെട്ടു.