Exclusive | വിദേശത്തുനിന്നുള്ള സ്വര്‍ണ്ണക്കടത്ത് വിദേശ ആക്രമണത്തിനു തുല്യമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍
നയതന്ത്രചാനല്‍ വഴി സ്വര്‍ണ്ണം കടത്ത് ... കേട്ടുകേള്‍വി പോലുമില്ലാത്ത കള്ളക്കടത്തിന്റെ വഴികള്‍ ജനമറിഞ്ഞത് കസ്റ്റംസിന്റെ നടപടികളിലൂടെയായിരുന്നു. അനധികൃത വഴികളില്‍ എത്തിച്ച കോടികളുടെ സ്വര്‍ണ്ണം നിയമ വഴികളില്‍ പിടിച്ചെടുക്കാനും തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക അന്വേഷണ ഏജന്‍സികളെല്ലാം കേരളത്തിലെത്താനും കാരണമായത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അന്വേഷണമിടുക്കും നടപടി ക്രമങ്ങളുമായിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായിരുന്ന സുമീത് കുമാര്‍ ആയിരുന്നു. അദ്ദേഹം ഔദ്യോഗികമായി കേരളം വിടുകയാണ്. രണ്ടാഴ്ച മുമ്പാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായിരുന്ന സുമീത് കുമാറിന് മുംബൈ ഭിവാണ്ടി ജി. എസ്. ടി കമ്മീഷണറായി സ്ഥലംമാറ്റം ലഭിച്ചത്.
ജയ്പുര്‍ സ്വദേശിയായ രാജേന്ദ്ര കുമാര്‍ ആണ് പുതിയ കസ്റ്റംസ് കമ്മീഷണര്‍. സംസ്ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണ്ണക്കടത്ത് കേസുകളുടേയും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു സുമിത് കുമാര്‍. ഡല്‍ഹി സ്വദേശിയായ സുമിത് കുമാര്‍ 1994ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നടക്കവേയാണ് സുമിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. രാജ്യവ്യാപകമായ സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ അത് ഏതു പാര്‍ട്ടിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുമില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടപ്പെടുത്തുന്ന തീവ്രവാദം തന്നെയാണ് സ്വര്‍ണ്ണക്കടത്ത് എന്ന് സുമിത് കുമാര.
കേരളം വിടുന്ന സുമിത് കുമാര്‍ കേരളത്തിലെ അദ്ദേഹത്തിന്റെ സർവീസ് കാലയളവിനെക്കുറിച്ചും വിവാദമായ പല കള്ളക്കടത്ത് കേസുകളെക്കുറിച്ചും പ്രമുഖ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി
? ദേശീയ തലത്തില്‍ പോലും ശ്രദ്ധേയമായ കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണകള്ളക്കടത്ത്. ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ദിശ മാറുകയാണോ
തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണകള്ളക്കടത്തു കേസില്‍ അന്വേഷണം 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. യുഎഇ കോണ്‍സുല്‍ ജനറല്‍, ചില ഉയര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഷോ കോസ് നോട്ടീസ് അയച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ വിദേശ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം കസ്‌ററംസ് ചെയ്തു കഴിഞ്ഞു.

? സ്വര്‍ണ്ണക്കള്ളക്കടത്ത് ഒന്നിനു പിന്നാലെ ആവര്‍ത്തിക്കപ്പെടുകയാണ് . പല രൂപത്തിലും സ്വര്‍ണ്ണം അനധികൃതമായി നമ്മുടെ നാട്ടില്‍ എത്തിച്ചേരുന്നു. ഇതു പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ കഴിയില്ലേ
? സ്വര്‍ണ്ണ കള്ളക്കടത്തിനെ തീവ്രവാദമായി കസ്റ്റംസ് വിശേഷിപ്പിക്കുന്നു. ഈ നിലപാട് വിശദീകരിക്കാമോ..
ഇന്ത്യയുടെ എല്ലാ ഭാഗത്തും സ്വര്‍ണ്ണത്തിന് ആവശ്യക്കാരും ഡിമാന്‍ഡും ഏറെയാണ്. അതുകൊണ്ട് തന്നെ അനധികൃത സ്വര്‍ണ്ണക്കടത്തും ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ല. പല മാര്‍ഗ്ഗത്തിലൂടെയും അവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കും. കടല്‍ മാര്‍ഗമോ വിമാന മാര്‍ഗമോ പോസ്റ്റല്‍ മാര്‍ഗമോ എല്ലാം ഇത്തരത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താറുണ്ട്. ഇങ്ങനെ എത്തിക്കുന്ന സ്വര്‍ണ്ണം ആഭരണ നിര്‍മ്മാണത്തിനോ, കള്ള പണം വെളുപ്പിക്കാനോ, ഭീകര പ്രവര്‍ത്തനത്തിനോ ഉപയോഗിക്കപ്പെടുന്നു. നമ്മുടെ സാമ്പത്തിക നിലയേയും സാമ്പത്തിക ഭദ്രതയേയും അതു ബാധിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് കസ്റ്റംസിന്റെ ദൗത്യം. അത് വളരെ ഫലപ്രദമായി ചെയ്തുവരുന്നുമുണ്ട്.
? കസ്റ്റംസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടോ? കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ഭരണതാത്പര്യവുമുണ്ടോ
ഓരോ സംസ്ഥാനത്തും ഭരിയ്ക്കുന്ന പാര്‍ട്ടികള്‍ മാറി മാറി വരും. രാഷ്ട്രീയ പാര്‍ട്ടികളെ ഞങ്ങള്‍ കണക്കാക്കാറില്ല. രാഷ്ട്രീയ ഭരണമാറ്റങ്ങള്‍ നടപടിയെടുക്കുന്നതില്‍ ഒരിക്കലും തടസം അല്ല. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിനെയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണ്.
? കേരളത്തിലെ വിവാദമായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് എന്നു ക്ലോസ് ചെയ്യാനാകും? കേരളത്തിലെ പ്രവര്‍ത്തന അനുഭവത്തെ എങ്ങനെ കാണുന്നു
ജനവും മീഡിയയും ആവശ്യപ്പെടുന്നത് പോലെ മൂന്നോ അല്ലെങ്കില്‍ ആറോ മാസം കൊണ്ട് ഒന്നും ഒരു കേസ് ക്ലോസ് ചെയ്യാന്‍ ആയില്ലെന്ന് വരാം. നിയമപരമായ സങ്കീര്‍ണ്ണതകളുള്ള വിഷയങ്ങള്‍ ആയതിനാല്‍ തന്നെ കേസിലും അതിന്റേതായ കാല താമസം ഉണ്ടായേക്കാം. ജീവനക്കാരുടെ എണ്ണക്കുറവ് പോലുള്ള ചില പരിമിതികള്‍ ഉള്ളതുകൊണ്ട് നൂറു ശതമാനം നല്‍കാനായില്ല എന്നതും സത്യമാണ്. കേരളത്തില്‍ എത്തിയ ശേഷം തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത്, പ്ലസ് മാക്‌സ് കേസ്, കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് തുടങ്ങിയ പ്രധാനപ്പെട്ട പല കേസുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു.
? കേരളത്തിലെ സര്‍വീസ് അനുഭവത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.
കേരത്തെ സംബന്ധിച്ച് എല്ലാം മികച്ചതാണ് ...ഒന്നും മോശം പറയാനില്ല. ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സുഖമായി താമസിക്കാന്‍ പറ്റിയ ഒരിടം തന്നെയാണ് കേരളം. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. സമ്പൂര്‍ണ്ണ സാക്ഷരതയും വിദ്യാഭ്യാസവും ഉണ്ടായിട്ടുപോലും ഇവിടെ ആളുകള്‍ തീവ്രവാദ സ്വഭാവത്തിലുള്ള ഇത്തരം കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നു. അതുകൊണ്ടു തന്നെ സമ്പൂര്‍ണ്ണ സാക്ഷരത അത്തരമൊരു സ്മാര്‍ട്ട്‌നെസിന് കേരളത്തില്‍ കാരണമായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. അത് വളരെ നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Attribution - ഇന്ത്യ ടുഡേ