Headlines
Loading...
കാസർകോട് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്

കാസർകോട് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്

കാസർകോട്:  ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


അജാനൂര്‍- 34

ബളാല്‍-4

മഞ്ചേശ്വരം-5

ബദിയഡുക്ക-4

കാസര്‍കോട്- 21

എന്‍മകജെ- 2

പള്ളിക്കര-22

ചെങ്കള- 7

മധൂര്‍- 10

ബേഡഡുക്ക- 1

ചെമ്മനാട്- 10

മൊഗ്രാല്‍പുത്തൂര്‍- 3

മംഗല്‍പാടി- 2

പൈവളിഗെ- 3

കുമ്പള- 5

കാഞ്ഞങ്ങാട്- 12

കള്ളാര്‍- 2

നീലേശ്വരം- 8

കയ്യൂര്‍ ചീമേനി- 3

പടന്ന- 1

കിനാനൂര്‍ കരിന്തളം- 2

മടിക്കൈ- 2

കാറഡുക്ക- 13

പിലിക്കോട്- 2

കോടോംബേളൂര്‍- 11

വലിയപറമ്പ- 25

വെസ്റ്റ് എളേരി- 1

ചെറുവത്തൂര്‍- 2

പുത്തിഗെ- 1

ഉദുമ-13

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5532 പേര്‍

വീടുകളില്‍ 4497 പേരും സ്ഥാപനങ്ങളില്‍ 1035 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5532 പേരാണ്. പുതിയതായി 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1504 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 969 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 386 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 118 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര്‍ വിദേശത്ത് നിന്നെത്തിയവരും 380 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി

.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്

കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്(223). ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്,പ്രതിദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.