kerala
അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി എന്‍.ഐ.എയുടെ പിടിയില്‍
മുവാറ്റുപുഴയില്‍ പ്രഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് 13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ അറസ്റ്റില്‍ . മരപ്പണിക്കാരനായി ജീവിക്കുകയായിരുന്ന പ്രതിയെ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കഴിഞ്ഞ രാത്രിയാണ് അറസ്റ്റ് ചെയ്തത് വ്യക്തപരമായുണ്ടായ തന്റെ നഷ്ടങ്ങള്‍ക്ക് ഒന്നും പകരമാകില്ലെങ്കിലും ഇത് നീതിന്യായ സംവിധാനത്തിന്റെ വിജയമെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു
പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയ പ്രഫസര്‍ ടി ജെ തോസഫിന്റെ കൈ 2010 ജൂലൈ 4ന് വെട്ടിയശേഷം കടന്നുകളഞ്ഞ സവാദിനെ അന്നുമുതല്‍ ഇന്നുവരെ ആരുകണ്ടില്ല. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് അന്ന് സവാദ ്രക്ഷപ്പെട്ടത് . ആയുധവും അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൃത്യത്തിനുശേഷം സവാദ് ബാംഗ്ലൂര്‍ക്ക് കടന്നെന്നായിരുന്നു അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയത് . എന്‍ഐഎ അന്വേഷണം ഏറ്റെടുത്തശേഷവും സവാദിനായി രാജ്യത്ത് പലയിടത്തും വലവിരിച്ചിട്ടും പിടികൂടാനയില്ല.
ഇതിനിടെ വിദേശത്തേക്ക് കടന്നെന്നും അഭ്യൂഹമുണ്ടായിരുന്നു . ആദ്യഘട്ടത്തില്‍ പിടിയിലായ 31 പേരെ ചേര്‍ത്താണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത് ഇതില്‍ 13 പേരെ ശിക്ഷിച്ചു . തുടര്‍ന്ന് പിടിയിലായ 11പേരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. ഇതില്‍ ആറുപേരെയാണ് ശിക്ഷിച്ചത് .നിരന്തര നിരീക്ഷണത്തിനൊടുവിലാണ് എന്‍ഐഎ സംഘം സവാദിനെ വലയിലാക്കിയത് . കൃത്യസമയത്തുണ്ടായിരുന്നവരെല്ലാം പിടിയിലായങ്കിലും ആസൂത്രകരിലേക്കെത്തതിന്റെ ആശങ്ക പ്രഫസര്‍ ടി ജെ ജോസഫ് മറച്ചുവച്ചില്ല
13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ സവാദ് പിടിയിലാകുമ്പോള്‍ കേസിന്റെ ആസൂത്രകരിലേക്ക് വഴിതുറക്കുമെന്നൊരു പ്രതീക്ഷ എന്‍ഐഎ സംഘത്തിനുമുണ്ട് .അതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം