
kerala
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ പുറത്താക്കാനുള്ള ബില്‍ പാസായി
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി. ചാൻസലറെ തീരുമാനിക്കാൻ സമിതിയെന്ന പ്രതിപക്ഷ ആവശ്യം ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തി. ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതി ജഡ്ജിയേയോ ചാൻസലറാക്കണമെെന്ന പ്രതിപക്ഷ ഭേദഗതി സർക്കാർ തള്ളി. സർവകലാശാകളിൽ മാർക്സിസ്റ്റ് വത്കരണത്തിന് ശ്രമമെെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ചരിത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ബിൽ ആണ് ഇന്ന് കേരള നിയമസഭ പാസാക്കിയത്. ചാൻസലറെ തീരുമാനിക്കാൻ സമിതിയെന്ന പ്രതിപക്ഷ ആവശ്യം ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവിരടങ്ങിയ സമിതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കറെ സർക്കാർ നിർദേശിച്ചു. എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാത്തിലും ആധികാരിക വാക്കല്ലെന്നും സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വമാണെന്നും വാദിച്ച സർക്കാർ
ചീഫ് ജസ്റ്റിസിനെ സമിതിയിൽ കൊണ്ടുവന്നാൽ കേസുകൾ കോടതിയിൽ വരുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ ഭേദഗതി തള്ളിസമിതിയിൽ സ്പീക്കറെ ഉൾപ്പെടുത്തിയത് അംഗീകരിക്കാമെന്നു പറഞ്ഞ പ്രതിപക്ഷം ചാൻസലറായി വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. നിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചു.വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ ചാൻസലർ പ്രൊ ചാൻസലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏർപ്പെടുത്തണം, ചാൻസലർക്ക് സർക്കാരിന് രേഖാമൂലം രാജി നൽകാം തുടങ്ങിയ ഭേദഗതികളും ബില്ലിൽ വരുത്തിയിട്ടുണ്ട്.വിശദമായ ചർച്ചകൾക്കു ശേഷം ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചട്ടം രൂപീകരിക്കും പതിനാല് സർവകലാശാലകൾക്കും കൂടി എത്ര ചാൻസലർ എന്നത് ചട്ടം തയ്യറാക്കുമ്പോഴാകും