Headlines
Loading...
'തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ വിലക്കയറ്റത്തിന്റെ വിലയറിഞ്ഞു'; ഇന്ധനവില 50 രൂപയാകണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം: ശിവസേന

'തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ വിലക്കയറ്റത്തിന്റെ വിലയറിഞ്ഞു'; ഇന്ധനവില 50 രൂപയാകണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം: ശിവസേന

രാജ്യത്തെ ഇന്ധന വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ശിവസേന. ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വിയുടെ ചൂടറിഞ്ഞപ്പോഴാണ് ബിജെപി വിലക്കയറ്റത്തിന്റെ വില അറിഞ്ഞതെന്നായിരുന്നു ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റാവത്തിന്റെ പരിഹാസം. വിലക്കയറ്റത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ആത്മാര്‍ത്ഥമായി മോദിസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ധനവില ലിറ്ററിന് 25 രൂപയെങ്കിലും കുറയ്‌ക്കേണ്ടതുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി.

കൊള്ള വിലയ്ക്കാണ് സാധാരണക്കാരായ ജനങ്ങള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത്. ഇതേ പമ്പുകളില്‍ ജനങ്ങളെ അനുഗ്രിക്കുന്ന പ്രധാനമന്ത്രിയുടെ ബോര്‍ഡുകള്‍ കാണാമെന്നും ശിവസേന നേതാവ് പരിഹസിച്ചു. രാജ്യത്ത് ഇന്ധന വില സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ കുറയണമെങ്കില്‍ ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അത്രമേല്‍ ദയ ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇന്ധനവില 100 രൂപയ്ക്കുമേല്‍ വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളു. രാജ്യത്ത് ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ണമെന്നും അദ്ദേഹം പ്രതികരിച്ചു. 2024 ഓടെ ബിജെപി ഭരണത്തിന് അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം കാരണം രാജ്യത്ത് ദീപാവലി ആഘോഷത്തിന്റെ മാറ്റ് കുറഞ്ഞിരിക്കുകയാണ്. വായ്പയെടുത്ത് ആളുകള്‍ക്ക് ദീപാവലി ആഘോഷിക്കേണ്ട നിലയാണെന്നും ശിവസേന എംപി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചു. എകസൈസ തീരുവ പെട്രോളിന ലിറ്ററിന്മേല്‍ അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.