
national
ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി
രാജ്യത്ത് ഓക്‌സിജൻ കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. നമ്മുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടതാണ്. ഹൃദയവും തലച്ചോറും മാറ്റിവയ്ക്കുന്ന രാജ്യത്താണ് ആളുകൾ ഓക്‌സിജൻ കിട്ടാതെ മരണപ്പെടുന്നത്. ജസ്റ്റിസ് അജിത്കുമാറും സിദ്ധാർത്ഥ് വർമയും ഉൾപ്പെട്ട ബെഞ്ചാണ് സംഭവത്തിൽ രൂക്ഷവിമർശനമുന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മീററ്റ്, ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കോടതി നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. വെള്ളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും.