Headlines
Loading...
കോണ്‍ഗ്രസ് ടിക്കറ്റില്‍ കന്നിയങ്കം; ഓട്ടോറിക്ഷ ഡ്രൈവര്‍ ഇനി കുംഭകോണം മേയര്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍ കന്നിയങ്കം; ഓട്ടോറിക്ഷ ഡ്രൈവര്‍ ഇനി കുംഭകോണം മേയര്‍

തമിഴ്‌നാട് കുംഭകോണം മേയറായി 42 കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ കെ ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെ ടിക്കറ്റില്‍ 17 ാം വാര്‍ഡില്‍ നിന്നും വിജയിച്ച ശരവണന്‍ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കൂടിയാണ്. പുതുതായി രൂപീകരിച്ച കുംഭകോണം കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ കൂടിയാണ് ശരവണന്‍. 2021 ഡിസംബര്‍ 22 നാണ് കുംഭകോണം നഗരസഭ കോര്‍പ്പറേഷനാക്കി മാറ്റിയത്.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരവണന്‍ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊക്കം വാടകവീട്ടിലാണ് താമസം. ആറാം ക്ലാസ് മാത്രമാണ് ശരവണന്റെ വിദ്യാഭ്യാസ യോഗ്യത. ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 
ദളിത് വനിതാ നേതാവിനെ തെരഞ്ഞെടുത്തതിലൂടെ ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ പദവിയും ഏറെ രാഷ്ട്രീയ ശ്രദ്ധ നേടി. മംഗലാപുരത്ത് നിന്നുള്ള ഇരുപത്തിയൊമ്പതുകാരിയായ കൗണ്‍സിലര്‍ ആര്‍ പ്രിയയാണ് മേയര്‍. ചെന്നൈ മേയര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ് ഡിഎംകെ നേതാവ് പ്രിയ. ഇക്കഴിഞ്ഞ തമിഴ്നാട് നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയര്‍ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ മേയര്‍ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയാണ് നോര്‍ത്ത് ചെന്നൈയില്‍ നിന്നുള്ള ആര്‍ പ്രിയ.പലരും മാറി മാറി അധികാരത്തില്‍ എത്തിയിട്ടും അവഗണിക്കപ്പെട്ട പ്രദേശമാണ് നോര്‍ത്ത് ചെന്നൈ. തമിഴിലെ ഭൂരിപക്ഷം സിനിമകളിലും അക്രമം പെരുകുന്ന സ്ഥലമായി നോര്‍ത്ത് ചെന്നൈയെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, ശുചിത്വം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ അപര്യാപ്തമാണ്.ഈ പശ്ചാത്തലത്തില്‍, നോര്‍ത്ത് ചെന്നൈയില്‍ നിന്നുള്ള യുവ കൗണ്‍സിലറെ മേയറായി നിയമിച്ചത് പ്രദേശത്തെ കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐഎമ്മിലെ പ്രിയദര്‍ശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍.