
- ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചില്‍' എന്നാണ് വിളിക്കുന്നത്.

- അത്തം നാള്‍ തുടങ്ങി ഒമ്പതാം ദിനമാണ് ഒന്നാം ഓണംകൂടിയായ ഉത്രാടം. ആഘോഷങ്ങളും ആര്‍പ്പുവിളികളും കോവിഡിന്റെ പരിധിയില്‍ വരുമ്പോഴും മാവേലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു.

- കോവിഡ് സാഹചര്യത്തിലും ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുമുള്ള അവസാന വട്ട ഓട്ടത്തിലാണ് മലയാളികൾ. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിക്ക് മാറ്റ് കൂട്ടാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഓണക്കോടിയെടുക്കാനുള്ള തിരക്കാണ് വസ്ത്ര വിപണിയിലെങ്കില്‍ പച്ചക്കറികളും വീട്ടുസാധനങ്ങളും വാങ്ങാനുള്ള തിരക്കാണ് മറ്റ് വിപണികളില്‍.

- വയലും വിളവെടുപ്പും,ഓണക്കളികളും, ഊഞ്ഞാലാട്ടവും, ആർപ്പുവിളികളും. ഇമ്പമുള്ള കൂടിച്ചേരലും ഗൃഹാതുരത മാത്രമാണെങ്കിലും ചിലതെല്ലാം നഷ്ടമാവാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് ഓരോ മലയാളിയും. അത് മാത്രമാണ് ഓണക്കാലം അവശേഷിപ്പിക്കുന്നതും.

- കാര്‍ഷിക രംഗത്തെ കൂടിച്ചേരല്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഓണം മറിയെങ്കിലും ഉത്രാടദിനം ആവേശത്തിന്റെ പാരമ്യത്തിലാണ്. നാളെയാണ് തിരുവോണം. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം.