
national
ജീവിച്ചിരുന്നപ്പോള്‍ വിവാഹം നടത്താന്‍ വിസമ്മതം; ഒടുവില്‍ കമിതാക്കള്‍ക്ക് മരണശേഷം വിവാഹം; ശ്മശാനത്തില്‍ ചടങ്ങ് നടത്തി ബന്ധുക്കള്‍
ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച രാവിലെയാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പാലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. മുകേഷും നേഹയും ഒരേ കുടുംബത്തിൽ നിന്നുള്ളവരായതിനാൽ അവരുടെ കുടുംബങ്ങൾ ബന്ധം അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
വീട്ടുകാർ ഒരിക്കലും തങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കില്ലെന്ന് മനസിലാക്കിയ മുകേഷും നേഹയും ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വേഡ് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ശവസംസ്കാര ഘോഷയാത്ര മുകേഷിൻറെയും നേഹയുടെയും വീട്ടിൽ നിന്ന് വെവ്വേറെ പുറപ്പെട്ടു.