ജുഡിഷ്യറിയിൽ ലിംഗ വിവേചനം ഇല്ലാതാകുന്ന ദിവസം വരുമെന്ന് നാളെ വിരമിക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര. വനിത ജഡ്ജിമാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രിംകോടതി വളപ്പിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ഇന്ദു മൽഹോത്ര പറഞ്ഞു.
സ്വന്തം ധാർമികതയല്ല, ഭരണഘടനയാണ് ജഡ്ജിമാരെ നയിക്കേണ്ടത്. നീതി നൽകാനായിരുന്നു തന്റെ പ്രവർത്തനമെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു. കൊവിഡ് സാഹചര്യത്തെ തുടർന്ന് ഒരു വർഷത്തിന് ശേഷമാണ് സുപ്രിംകോടതി വളപ്പിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്