
kerala
ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം തുടരുന്നു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ഐസക് പ്രഖ്യാപിച്ചു. തൊഴിൽ, ക്ഷേമം, വികസനം എന്നിവയിൽ ഊന്നിയാണ് പ്രഖ്യാപനങ്ങൾ.
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍, റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി, 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും, 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കുംന്മ നെല്ലിന്റെ സംഭരണവില 28 രൂപ, നാളികേരത്തിന് 32 രൂപന്മ 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി, എല്ലാവീട്ടിലും ഒരു ലാപ്‌ടോപ്പ് ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
ജൂണ്‍ മാസത്തോടെ കെഫോണ്‍ പൂര്‍ത്തിയാക്കുമെന്ന് ഐസക് പറഞ്ഞു. 66 കോടി വകയിരുത്തി. 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം, സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും, അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
4530 കിലോ മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത വികസന മുന്നേറ്റം
നെല്ലിന്റെ തറവില 28 രൂപ
നാളികേരത്തിന്റെ സംഭരണ വില 27ല്‍ നിന്ന് 32 ആയി ഉയര്‍ത്തും
ഏപ്രില്‍ ഒന്ന് മുതല്‍ റബ്ബര്‍ താങ്ങുവില 170 രൂപയായി ഉയര്‍ത്തി
റബ്ബറിന്റേയും നെല്ലിന്റേയും നാളികേരത്തിന്റേയും താങ്ങുവില ഉയര്‍ത്തി
കേന്ദ്ര സര്‍ക്കാറിന്റെ വിവേചനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി
എട്ട് ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കും
ആരോഗ്യവകുപ്പില്‍ 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
എല്ലാ ക്ഷേമ പെന്‍ഷനും ഏപ്രില്‍ മുതല്‍ 1600 രൂപയായി ഉര്‍ത്തും
കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന്റെ ആദരം നേടി
വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ
ജോലിക്കുള്ള ഉപകണങ്ങള്‍ വാങ്ങാന്‍ വായ്പ
നൈപുണ്യ പരിശീലനത്തിന് സ്ത്രീകള്‍ക്ക് മുന്‍ഗണന
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ജോലി ലഭ്യമാക്കും
എല്ലാ വീട്ടിലും ഒരു ലാപ്‌ടോപെങ്കിലും ഉറപ്പാക്കും
ബി പി എല്‍ കുടുംബത്തിന് സൗജന്യ വൈ ഫൈ
അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിച്ചത് 180 കോടി
സംസ്ഥാനത്ത് ശിശു മരണ നിരക്ക് ഏഴ് ശതമാനമായി കുറഞ്ഞു
ആഗളോ കമ്പിനികളുടെ നൈപുണ്യ പരിശീലനം ഉറപ്പാക്കും
50 ലക്ഷം അഭ്യസ്ത വിദ്യര്‍ഥിക്ക് തൊഴില്‍ പരിശീലനം
ജൂലൈ മാസത്തോടെ കെ- ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും
കെഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയില്‍
സര്‍വ്വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
സര്‍വ്വകലാശാല പശ്ചാത്തല വികസനത്തിന് രണ്ടായിരം കോടി
1000 അധ്യപക തസ്തികകള്‍ സൃഷ്ടിക്കും
കോളജുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കും
കേരളത്തെ നോളജ് അക്കാഡമിയാക്കി മാറ്റും
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 3.5 ലക്ഷം തൊഴിലവസരം
ആരോഗ്യ സര്‍വ്വകലാശാല ഗവേഷണ വിഭാഗത്തന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേര്
ഉന്നത വിദ്യാഭ്യാസ ആസ്ഥന മന്ദിരത്തിന് അഞ്ച് കോടി
പ്രധാന സര്‍വ്വകലാശാലകള്‍ക്ക് 75 കോടി