Headlines
Loading...
ബംഗാളില്‍ ശക്തി തെളിയിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് റാലി; ബ്രിഗേഡ് ഗ്രൗണ്ടിലേക്ക് യെച്ചൂരിയും

ബംഗാളില്‍ ശക്തി തെളിയിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് റാലി; ബ്രിഗേഡ് ഗ്രൗണ്ടിലേക്ക് യെച്ചൂരിയും

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംയുക്ത റാലി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് കൂറ്റന്‍ റാലി. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശക്തിപ്രകടനം വൈകീട്ട് ആറുമണിയോടെ അവസാനിക്കും.

സിപിഐഎം ആണ് ശക്തിപ്രകടനത്തിന് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസിനെയും ഐഎസ്എഫിനെയും റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല്‍ മുഖ്യ അഥിതിയായി റാലിയില്‍ പങ്കെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബ്രിഗേഡ് ഗ്രൗണ്ടില്‍ റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യം റാലിയുമായി എത്തിയിരിക്കുന്നത് ഇടത്-കോണ്‍ഗ്രസ് സഖ്യമാണ്. നൂറുകണക്കിന് സിപിഐഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. എന്നാല്‍ ബംഗാളിലെ റാലിയില്‍ റാലികളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നാണ് വിവരം. ആരോഗ്യനില മോശമായതിനാല്‍ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അറിയിച്ചിട്ടുണ്ട്.